Kunchacko Boban Controversy: 'അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ'; ചാക്കോച്ചനെ പിന്തുണച്ച് നിർമാതാവ് ഹൗളി പോട്ടൂർ

Padmini Movie Controversy: പദ്മിനി സിനിമ വിവാദത്തിൽ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 02:27 PM IST
  • കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും അത് പൊറുക്കാൻ കഴിയാത്ത തെറ്റാണെന്നുമായിരുന്നു ഹൗളി പോട്ടൂരിന്റെ പോസ്റ്റ്.
  • ഭയ്യാ ഭയ്യാ പരാജയപ്പെട്ടപ്പോൾ തകർന്നു പോയ തനിക്ക് ആശ്വാസം തന്നത് ഞാൻ ഒപ്പമുണ്ട് എന്ന ചാക്കോച്ചന്റെ വാക്കുകളാണെന്നും അദ്ദേഹം കുറിച്ചു.
  • മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ് ഹൗളി പോട്ടൂർ.
Kunchacko Boban Controversy: 'അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ'; ചാക്കോച്ചനെ പിന്തുണച്ച് നിർമാതാവ് ഹൗളി പോട്ടൂർ

സിനിമയ്ക്കായി കോടികൾ പ്രതിഫലം വാങ്ങിയ ശേഷം ഒരു പ്രമോഷൻ പരിപാടിയിൽ പോലും പങ്കെടുത്തില്ലെന്ന വിവാദത്തിൽ കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിർമാതാവ് ഹൗളി പോട്ടൂർ. ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമായ ‘ഭയ്യാ ഭയ്യാ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഹൗളി പോട്ടൂർ. ഭയ്യാ ഭയ്യാ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ തനിക്കൊപ്പം നിന്നത് കു‍ഞ്ചാക്കോ ബോബനാണെന്ന് ഹൗളി പോട്ടൂർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും അത് പൊറുക്കാൻ കഴിയാത്ത തെറ്റാണെന്നുമായിരുന്നു ഹൗളി പോട്ടൂരിന്റെ പോസ്റ്റ്. ഭയ്യാ ഭയ്യാ പരാജയപ്പെട്ടപ്പോൾ തകർന്നു പോയ തനിക്ക് ആശ്വാസം തന്നത് ഞാൻ ഒപ്പമുണ്ട് എന്ന ചാക്കോച്ചന്റെ വാക്കുകളാണെന്നും അദ്ദേഹം കുറിച്ചു. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ് ഹൗളി പോട്ടൂർ.

ഹൗളി പോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്'

എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.

"ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം"
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.

ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.

സ്നേഹത്തോടെ
ഹൗളി പോട്ടൂർ

പദ്മിനി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി 2.5 കോടി പ്രതിഫലം വാങ്ങിയിട്ടും ഒരു പ്രമോഷൻ പരിപാടിയിൽ പോലും കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ലെന്നും പകരം യൂറോപ്പിൽ പോയി സൂ​ഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് തിരക്ക് എന്നുമായി നിർമാതാവ് സുവിൻ ഉന്നയിച്ച ആരോപണം. നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും പദ്മിനിയുടെ നിർമാതാവ് പറഞ്ഞു.

Also Read: Padmini Movie Collection: നിർമ്മാതാവ് വിവാദം കളക്ഷനെ ബാധിച്ചോ? പദ്മിനി തീയ്യേറ്ററിൽ നേടിയത്

സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം ഇവർ നിരസിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അവസാന രണ്ടു സിനിമകളുടെ നിർമാമതാക്കൾക്കും ഇതേ ​ഗതിയാണ് ഉണ്ടായത്. പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷൻ ചടങ്ങുകളിൽ ഒന്നും നടൻ പങ്കെടുക്കില്ല. എന്നാൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാതാവായ സിനിമകൾക്കൊന്നും ഈ ​ഗതി വരില്ലെന്നും, പ്രമോഷന് എല്ലാം കൃത്യമായി പങ്കെടുക്കും എന്നും സുവിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ എത്തിയ ചിത്രമാണ് പദ്മിനി.  തിങ്കളാഴ്ച നിശ്ചയത്തിൻറെ സംവിധായകൻ സെന്നാ ഹെഗ്ഡെയാണ് പദ്മിനി സംവിധാനം ചെയ്തത്. ചിത്രത്തിന് കാര്യമായ ചലനമൊന്നും തിയേറ്ററിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോക്സോഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളാ ബോക്സോസീഫ് ട്വീറ്റിൽ പങ്ക് വെച്ചിരിക്കുന്ന കണക്ക് പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വെറും 27 ലക്ഷം മാത്രമാണ്. വേൾഡ് വൈഡ് കളക്ഷൻ 50 ലക്ഷവും. തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News